May 10, 2010

മാതൃ ദിനത്തിന്റെ പിറ്റേന്ന്...


"" മകന്റെ വീടിന്റെ സിറ്റൗട്ടില്‍ ദിവസം മുഴുവന്‍ വെള്ളവും ഭക്ഷണവും കിട്ടാതെ തളര്‍ന്നുവീണ തൊണ്ണൂറുകാരിയെ നാട്ടുകാരും പോലീസും ഇടപെട്ട് വീട്ടില്‍ കയറ്റി.അഞ്ചു മക്കളുടെ വീട്ടിലുമായി ഊഴമനുസരിച്ച് താമസിക്കുകയാണ് ഇവര്‍ ...അമ്മയെ പുറത്തുകണ്ടതോടെ ഗള്‍ഫിലുള്ള മകന്റെ ഭാര്യ വീടുപൂട്ടി ബന്ധുവിന്റെ ഫ്‌ളാറ്റിലേക്ക് പോകുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. രാത്രി വൈകിയും വീടിന്റെ സിറ്റൗട്ടില്‍ കിടന്ന അമ്മയെ കണ്ട് അയല്‍വാസി അന്വേഷിച്ചുചെന്നപ്പോഴാണ് വീട് പൂട്ടിയിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് ഇയാള്‍ നാട്ടുകാരെയും പോലീസിനെയും വിളിച്ചുവരുത്തി. പോലീസും നാട്ടുകാരും ചേര്‍ന്ന് മരുമകള്‍ പോയ ഫ്‌ളാറ്റിലെത്തി വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഗള്‍ഫിലുള്ള മകന് ഫോണ്‍ചെയ്തു. വീട് തുറന്ന് അമ്മയെ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ മകന്‍ നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നാണ് അമ്മക്ക് വീട്ടില്‍ കയറാനായത്.""

ലോക മാതൃ ദിനത്തിന്റെ പിറ്റേന്ന് ഈ വാര്‍ത്ത വായിക്കുമ്പോള്‍ ഉയരുന്ന ചില ചോദ്യങ്ങള്‍ ഉണ്ട്...കരുണ, അലിവ്, ദയ, സ്നേഹം, വാത്സല്യം എന്നിവ നമ്മള്‍ മലയാളികളില്‍ നിന്നും അന്യമാകുകയാണോ ? കഥകളിലും സിനിമകളിലും കാണുന്ന സംഭവങ്ങള്‍ നമ്മുടെ നിത്യജീവിതതിലേക്കും പകര്തപ്പെടുകയണോ ? ഊഴമനുസരിച്ച് ആണോ നമ്മള്‍ മാതാപിതാക്കളെ സ്നേഹിക്കേണ്ടത് ?

പ്രവാസികളുടെ പല പ്രശ്നങ്ങളില്‍ ഒന്ന് മാത്രമാണ് പ്രായമായ മാതാപിതാക്കളുടെ പരിരക്ഷ..അധികമൊന്നും ചര്‍ച്ച ചെയ്യപെടാത്ത ഒരു വിഷയം...പലര്‍ക്കും മാതാപിതാക്കളെ കൂടെ താമസിപ്പിക്കാന്‍ കഴിയാറില്ല...ജോലിയുടെ പ്രത്യേകതകള്‍ ആവാം ചിലരുടെ പ്രശ്നം..മാതാപിതാക്കളുടെ പ്രായം അല്ലെങ്കില്‍ അവര്‍ക്ക് സ്വന്തം നാടും വീടും ഉപേക്ഷിച്ചു അന്യ സ്ഥലത്ത് തങ്ങാനുള്ള മടിയും ആവാം....എങ്ങനെയായാലും ജീവിത സായാഹ്നത്തില്‍ അവര്‍ക്ക് വേണ്ടത് ഒന്ന് മാത്രം...ഒരിറ്റു സ്നേഹം..അത് കൊടുക്കാന്‍ പ്രവാസി മാത്രമല്ല...എല്ലാവരും ബാധ്യസ്തന്‍ ആണ്.

ഊഴം വെച്ച് അമ്മയെയും അച്ഛനെയും നോക്കാം എന്ന് പറയുന്നവര്‍, ഇതേ അനുഭവം നാളെ അവര്‍ക്കുണ്ടായാലോ എന്ന് ചിന്തിക്കാത്തവര്‍ ആണ്. എന്തിനാണ് നമുക്ക് നമ്മുടെ മാതാപിതാക്കളെ സ്നേഹിക്കാനും സംരക്ഷിക്കാനും ഒരു ഊഴത്തിന്റെ അവശ്യം ? കാണാമറയത്ത് മകനോ മകളോ പോയിരിക്കുമ്പോള്‍, അവരുടെ സംരക്ഷണം ദൈവത്തിന്റെ മാത്രം കൈകളില്‍ അര്‍പിച്ചു പ്രാര്‍ത്ഥനയോടെ കഴിയുന്ന ഈ ജന്മങ്ങള്‍ക്ക് പകരം നല്കാന്‍ അല്പം നല്ല വാക്കുകള്‍ മാത്രം മതിയാവും.




എന്നാല്‍ ഒരു ചെറിയ ശതമാനം ആള്‍ക്കാര്‍ ആ ഊഴം എല്ലായ്പോഴും തങ്ങള്‍ക്കു തന്നെ എന്ന് ശഠിക്കുന്നവര്‍ ആണെന്ന കാര്യം മറക്കുന്നില്ല ..മാതാപിതാക്കളോട് സ്നേഹം ഉള്ളവര്‍, അവരുടെ ചെറിയ വിഷമത്തില്‍ പോലും ആകുലര്‍ ആകുന്നവര്‍ . അത് കണ്ടു വളരുന്ന അവരുടെ കുട്ടികളും ഈ പാത തുടരുന്നു...


പുതിയ തലമുറയ്ക്ക് പഴയതിനെ അപേക്ഷിച്ച് ബന്ധങ്ങളോട് ഊഷ്മളത കുറവാണു എന്ന് വാദിക്കുന്നവര്‍ ഉണ്ടാവാം..ഏതു തലമുറയില്‍ ആയിരുന്നാലും, നമ്മള്‍ പിന്തുടരുന്ന ചില അടിസ്ഥാന തത്വങ്ങള്‍ ഉണ്ടാവും. ആ തത്വങ്ങളില്‍ അധിഷ്ടിതമായി ജീവിക്കുന്നവര്‍ അടുത്ത തലമുറയ്ക്ക് കൂടി മാത്രുകയാവുന്നു .ബന്ധങ്ങളില്‍ ഉണ്ടാവുന്ന മാറ്റം നമ്മള്‍ തന്നെ ആണ് ഉണ്ടാക്കുന്നത്...നമ്മള്‍ നമ്മുടെ മാതാപിതാക്കളെ എങ്ങനെ കാണുന്നോ അതിനെക്കാള്‍ ഒരു പടി മുകളിലായി നമ്മുടെ അടുത്ത തലമുറ നമ്മെ കാണും എന്നതാണ് സത്യം..




5 അഭിപ്രായ(ങ്ങള്‍):

ജോക്കോസ് said...

This is a very good post sasi..
Really touching
Good luck .

kaitharan said...

lal salaam, the topic is the need of the hour.

Rejeesh Sanathanan said...

മാതാവിനും പിതാവിനും പ്രണയിനിക്കുമൊക്കെ ഒരു ‘ദിനം’ ചാര്‍ത്തിക്കൊടുത്ത് ടൈംടേബിള്‍ അനുസരിച്ച് സ്നേഹിക്കാനിറങ്ങുന്ന നമുക്ക് കാലം തരുന്ന മറുപടി തന്നെയാണിത്.....സംശയം വേണ്ടാ....

manas said...

Really touching,good work sasiyetta...

Anonymous said...

പലരും മറന്നു പോകുന്ന ഒരു കാര്യത്തെ കുറിച്ച് വളരെ നന്നായി ഒതുക്കത്തില്‍ പറഞ്ഞു...അഭിനന്ദനങ്ങള്‍....എന്റെ ബ്ലോഗില്‍ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി...