May 31, 2010

പ്രവാസ സ്വപ്നങ്ങള്‍...

ഓരോ പ്രവാസിക്കും പറയാന്‍ ഒരു കഥ ഉണ്ടാവും...അത് ചിലപ്പോള്‍ വിഷമതകളുടെതാവാം ..വിരഹതിന്റെതുമാകാം...... സ്വപ്നങ്ങളുടെ കാര്യത്തിലും പ്രവാസി ധനികന്‍ തന്നെ. ഒരു നല്ല നാളെ സ്വപ്നം കാണുന്ന ഒരു കൂട്ടം പഥികര്‍.


" തിരികെ വരുമെന്ന വാര്‍ത്ത "...അനില്‍ പനച്ചൂരാന്റെ ഗൃഹാതുരത്വം ഉളവാക്കുന്ന ഈ വരികള്‍ ഇഷ്ടപ്പെടാത്ത പ്രവാസികള്‍ ഉണ്ടാവില്ല. എന്നാല്‍ ഈ ഗാനം കേട്ട് തിരിച്ചുപോക്കിനെ പറ്റി സ്വപ്നം കാണുന്ന ആള്‍കാര്‍ ഉണ്ടാവുമോ ? ഉണ്ടാവില്ല എന്നതാണ് സത്യം ....കാരണം തിരിച്ചുപോക്ക് എന്ന് പറയുമ്പോള്‍ എല്ലാ പ്രവാസിക്കും ഒരു ആകുലത ആണെന്ന് തോന്നുന്നു ..നാട്ടിലെ മാറിയ സാഹചര്യങ്ങളും, കുതിച്ചു കയറുന്ന ജീവിത ചിലവുകളും നോക്കി പകച്ചു നില്‍ക്കാനേ അവധിക്കു ചെല്ലുന്ന പ്രവാസിക്ക് കഴിയാറുള്ളു.




ഗള്‍ഫില്‍ വരുമ്പോള്‍ ഒരു ശരാശരി മലയാളിയുടെ മനസ്സില്‍ ഒന്നുമാത്രമേ ഉണ്ടാവൂ...തനിക്കും തന്നെ ആശ്രയിച്ചു കഴിയുന്നവര്‍ക്കും നല്ല ഒരു ജീവിതം. അതിനുവേണ്ടി അഹോരാത്രം പണിയെടുക്കുമ്പോള്‍ മുന്നോട്ടു നയിക്കാന്‍ ഒരു ഓര്‍മ്മ മാത്രം മതിയാകും .......തന്റെ ഉറ്റവരുടെയും ഉടയവരുടെയും മുഖങ്ങള്‍. ഇതിനിടയില്‍ ചതിക്കപെടുന്നവര്‍ എത്ര...നാട്ടില്‍ വിസ തട്ടിപ്പില്‍ അകപ്പെടുന്നവരുടെ കഥകള്‍ എത്ര വേണമെങ്കിലും ഉണ്ടാവും..എന്നാല്‍ ഇന്ന് ഗള്‍ഫിലും അത് ഒരു തുടര്‍ക്കഥ ആകുന്നു..




പ്രകാശന്റെ (ശരിയായ പേരല്ല )കഥ തന്നെ എടുക്കു...സാമാന്യം തെറ്റില്ലാത്ത ശമ്പളത്തില്‍ ഹെവി ഡ്രൈവര്‍ ആയി ജോലി നോക്കി വരുകയായിരുന്നു അയാള്‍. നാട്ടിലെ കടങ്ങള്‍ ഒരുമാതിരി ഒക്കെ വീട്ടി വരുകയായിരുന്നു അയാള്‍ .. മൂന്നിരട്ടി ശമ്പലമെന്നും രണ്ടു മാസത്തില്‍ ഒരിക്കല്‍ അവധി എന്നും കേട്ടപോള്‍ ഏതൊരു പ്രവാസിക്കും ഉണ്ടാകാമാകുന്ന ഒരു വികാരത്തില്‍ അയാള്‍ ജോലിക്കായി ഒരു മാസത്തെ ശംബലതുക കൊടുക്കാന്‍ തയ്യാറായി..കടം മേടിച്ച പണം കൊടുതപോള്‍ കിട്ടിയ വിസ കൈമാറ്റ പത്രികയില്‍ , ജോലി ചെയ്യുന്ന സ്ഥാപനം റിലീസ്‌ ഒപ്പിട്ടു നല്‍കുകയും ചെയ്തു...രാജിവെച്ചതിനു ശേഷം പുതിയ സ്ഥലത്ത് പോകാനായി തയ്യാറെടുക്കവേ ആണ് അറിയുന്നത് അങ്ങനെ ഒരു കമ്പനി നിലവിലില്ല എന്നും താന്‍ കബളിപ്പിക്കലിനു ഇരയാകുകയായിരുന്നു എന്ന്...അങ്ങനെ എത്രയോ പേര്‍ തട്ടിപ്പിന് ഇരയാകുന്നു ...സന്നദ്ധ സംഘടനകളുടെയും ,സൌഹൃദ കൂട്ടായ്മകളുടെയും സഹായത്താല്‍ ചിലരെങ്കിലും രക്ഷപെടുന്നു ...




ചൂഷനതിനിരയാകുന്ന മറ്റൊരു കൂട്ടം ആണ് ഹൌസ് മെയ്ഡുകള്‍ വലിയ ഒരു തുകനല്കി ഇവിടെ എത്തുന്നവര്‍ വര്‍ഷാ വര്‍ഷം വിസ പുതുക്കി നല്‍കാനും പണം നല്‍കേണ്ടി വരുന്നു...സ്പോനസരുടെ പീഡനങ്ങളില്‍ നിന്നും രക്ഷ നേടി പുറത്തു പല വീടുകളില്‍ പാര്‍ട്ട്‌ ടൈം ജോലി നോക്കി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കുന്നവര്‍ ധാരാളം..അതിനിടെ അപ്രതീഷിതമായി രോഗ ബാധിതാര്‍ ആയവരും ഉണ്ട് . രാധാ ഭായി ( യഥാര്‍ത്ഥ പേരല്ല ) അവരില്‍ ഒരാളാണ്.....ഭര്‍ത്താവും മുതിര്‍ന്ന രണ്ടു പെണ്മക്കളും ഉള്ള അവര്‍ നാല്പത്തി അഞ്ചാം വയസ്സിലായിരുന്നു ഗള്‍ഫില്‍ എത്തിയത്.. ഏകദേശം അന്‍പതിനായിരം രൂപ കൊടുത്തു വിസ വാങ്ങി എത്തിയ അവര്‍, പല വീടുകളില്‍ ജോലിചെയ്തിരുന്നു...രണ്ടു വര്‍ഷം കൂടുമ്പോള്‍ ഏകദേശം നാല്‍പതിനായിരം രൂപയ്ക്കു തത്തുല്യമായ പണം കെട്ടി അവര്‍ വിസ പുതുക്കി വന്നു ...പത്തു വര്‍ഷത്തിനു ശേഷം കാന്‍സര്‍ ബാധിച്ചു രോഗ ശയ്യയില്‍ ആയ അവര്‍ക്ക് സ്വന്തം സമുദായ സംഘടന കൂടി സഹായം നിഷേധിച്ചു...അവര്‍ സംഘടനയില്‍ അംഗത്വം എടുത്തിട്ടില്ലയിരുന്നു എന്നതായിരുന്നു അവര്‍ കണ്ട കുറവ്.. അവരെ പോലെ ഉള്ളവരെ അംഗത്വം എടുക്കാന്‍ ആരെങ്കിലും സമീപിക്കരുണ്ടോ എന്നത് മറ്റൊരു ചോദ്യം..ഗള്‍ഫില്‍ പണക്കാര്‍ക്ക് സ്വന്തം പ്രൌഡി കാണിക്കാന്‍ മാത്രമല്ലെ ചില സംഖടനകള്‍ എങ്കിലും ?




ഉറ്റവരെയും ഉടയവരെയും വിട്ടു ഉള്ള ജീവിതത്തില്‍ ഉണ്ടായെക്കാമായ അപ്രതീക്ഷിത സംഭവങ്ങളില്‍ സ്വയം ജീവന്‍ ത്യജിച്ചവരും ഒരുപാട്...കൊലപാതക കഥകളും സുലഭം. സഹജീവികളെ എങ്ങനെ കബളിപ്പിക്കാനും കൊല്ലാനും കഴിയുന്നു പലപ്പോഴും ചിന്തിച്ചു പോകുന്നു.തന്നെ പോലെ തന്നെ ജീവിക്കാന്‍ അര്‍ഹത ഉള്ള മറ്റൊരു മനുഷ്യ ജീവന്‍ എങ്ങനെ നശിപ്പിക്കാന്‍ തോന്നുന്നു ?പ്രവാസ ജീവിതത്തില്‍ മരണം എപ്പോഴും സന്തത സഹചാരി ആണോ ?ചിലപോഴെങ്കിലും അങ്ങനെ ചിന്തിക്കാതെ വയ്യ.ഇടക്കിടെ കടന്നു വരുന്ന ക്ഷണിക്കപ്പെടാത്ത അതിഥി..മരണം പ്രവാസലോകത്ത്‌ ഒരു ഒരു നിര്‍വികാരത ഉളവാക്കുന്നു എന്ന് പറഞ്ഞെ പറ്റു...ദൃശ്യ മാധ്യമങ്ങളില്‍ വരുന്ന രാഷ്ട്രീയ കൊലപാതക വാര്‍ത്തകള്‍ കാണുന്ന അതെ ലാഖവത്തോടെ തന്നെ അടുത്ത ഫ്ലാറ്റിലെ സഹജീവിയുടെ മരണവും കാണാന്‍ കഴിയുന്ന ആ ഒരു നിര്‍വികാരത,പ്രവാസ ജീവിതത്തിന്റെ ഒരു സംഭാവന ആണെന്ന് തോന്നുന്നു...മനുഷ്യനെ മനുഷ്യന്‍ ആയി കാണാനും സഹജീവികളുടെ വേദനയില്‍ പങ്കു ചേരാനും നമ്മള്‍ മറക്കുകയാണോ ? പലരും ചോദിച്ച ചോദ്യങ്ങള്‍ ആണെങ്കിലും ഇന്നും അവ ചോദ്യങ്ങള്‍ ആയി തന്നെ നില നില്‍ക്കുകയല്ലേ ?

1 അഭിപ്രായ(ങ്ങള്‍):

ജോക്കോസ് said...

sasi

valare nalla post.
sathyamanu ezhuthiyathokke
really touching..
keep it up..
good luck