Oct 23, 2025
പേരിലെ തൊന്തരവുകൾ !
Dec 2, 2015
അജ്ഞാതന് ഒരു മറുപടി
Mar 5, 2012
എന്റെ ഗള്‍ഫ് പരീക്ഷണങ്ങള്‍ ( സണ്ണിയുടെതും )
Nov 4, 2010
ലോകപ്രശസ്ത സാഹിത്യകാരന്‍ പ്രകാശന്‍ ഒണംതുരുത്തിന്റെ കത്ത്...

Nov 3, 2010
മദ്യപ്യാനം ഒരു സാമൂഹിക വിപത്ത്..
മദ്യപ്യാനം ഒരു സാമൂഹിക വിപത്താണ്...പ്ലെയിനെ കേറുമ്പോള്‍..!
Oct 7, 2010
ജീവിതത്തില്‍ നിന്നും മരണത്തിലേക്ക് ഉള്ള ദൂരം
ആ ദയനീയ നോട്ടം അധികനേരം താങ്ങാന്‍ എനിക്ക് സാധിച്ചില്ല...യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍ ഇനിയും കാണാം എന്ന് പറയാന്‍ ഞാന്‍ മറന്നില്ല..
മുനവരിന്റെ നാടിലേക്ക് ഇനി സ്ട്രെചെര്‍ കൊണ്ടുപോകാന്‍ കൊണ്ടുപോകാന്‍ ഉള്ള ടിക്കറ്റ് പതിനഞ്ചു ദിവസങ്ങള്‍ക്കു ശേഷം മാത്രമേഉള്ളു എന്ന് ട്രാവല്‍ എജെന്‍സിയില്‍ നിന്നും വിളിച്ചറിയിച്ചപ്പോള്‍ ഞാന്‍ ഒന്നോര്‍ത്തു...ജീവിതത്തില്‍ നിന്നും മരണത്തിലേക്ക് ഉള്ള ദൂരം എത്രയാണ് ?
Jun 3, 2010
ഡോക്ടര്‍ ഫെര്‍ണണ്ടാസിന്റെ മറുപടി ....
ഡിയര്‍ കൊച്ചുതോമ..താങ്കളുടെ കത്ത് വായിച്ചു..മറുപടി എന്തായാലും നേരിട്ട് എഴുതാം എന്ന് വിചാരിച്ചു..നാട്ടുകാരെ കാണിക്കാന്‍ സുമംഗല വാരികയില്‍ വേറെ ഒരെണ്ണം ഇടുന്നുണ്ട്...സത്യം പറയാമല്ലോ...എന്റെ ഈ ഇരുപതു വര്‍ഷത്തെ മനസാസ്ട്ര ജീവിതത്തില്‍ ഇത്രയും സങ്കീര്‍ണ്ണമായ ആയ ഒരു കത്ത് ഞാന്‍ വായിച്ചിട്ടില്ല...ഞാന്‍ അതിനെ തിരിച്ചും മറിച്ചും അവലോകനം ചെയ്തു നോക്കി.താടി ഒന്ന് തടവാമെന്നു വെച്ചാല്‍ എനിക്ക് ഫ്രഞ്ച് താടി ഇല്ലല്ലോ.. ഫ്രഞ്ച് താടി ഇല്ലാത്ത കൊണ്ട് ഒരു ലുക്ക് ഇല്ല എന്നായിരുന്നു ഇന്നാള് ഉപദേശം തേടി വന്ന ഒരു തിരുവല്ലക്കാരി പറഞ്ഞത്..ഡോക്ടര്‍ ആയപ്പോള്‍ ലോനപ്പന്‍ എന്ന കണ്ട്രി പേര് മാറ്റി ഫെര്‍ണടെസ് ആയതിന്റെ ബുദ്ധിമുട്ട് എനിക്കറിയാം...പിന്നാ..
ഈ കത്തുമായി ഞാന്‍ എന്റെ സഹ പ്രവര്‍ത്തകരായ പലരുമായും ഞാന്‍ സംവാദത്തില്‍ ഏര്‍പെട്ടു . അവസാനം സിറ്റിയിലെ എന്റെ പ്രധാന പ്രതിയോഗിയും പ്രിയസഖി വാരികയുടെ മനസാസ്ട്ര വിഭാഗത്തില്‍ കത്തുകള്‍ എഴുതുന്നയാളുമായ ഡോ.ഗോണ്‍സാല്‍വസുമായി (അയാളുടെ പഴയപേര് എന്റെ പഴയ പേരിലും മോശമാ )അവസാനം എനിക്ക് താങ്കളുടെ പ്രശ്നം വിശകലനം ചെയ്യേണ്ടി വന്നു...കത്ത് വായിച്ചിട്ട് അങ്ങോരുടെ ആദ്യ പ്രതികരണം ഇവനെ ഒക്കെ ചാട്ട കൊണ്ട് അടിക്കാന്‍ അവിടെ നിയമങ്ങള്‍ ഒന്നും ഇല്ലേ എന്നായിരുന്നു..കുവൈറ്റില്‍ ചാട്ടയടി ഈയിടെ നടക്കാറില്ല എന്ന കാര്യം ഞാന്‍ ഓര്‍പിച്ചു. പിന്നെ പ്രിയസഖി ഒക്കെ വായിക്കുന്നവരേം ചാട്ടക്ക് അടിക്കേണ്ടി വരും എന്ന് നാട്ടില്‍ ഒരു സംസാരം നടക്കുന്നു എന്ന് ഞാന്‍ ഒരു താങ്ങ് താങ്ങി. അവസരം കിട്ടുമ്പോഴല്ലേ പറ്റു!
ഞങ്ങളുടെ രണ്ടുപേരുടെയും അവലോകനത്തില്‍ താങ്കള്‍ അവിടെ തന്നെ നില്‍ക്കുന്നതായിരിക്കും നല്ലത്...അവിടകുമ്പോള്‍ കള്ളുകുടി മുതലായ കലാ പരിപാടികള്‍ നടക്കില്ലല്ലോ..കള്ളിനൊക്കെ ഇവിടെ എന്താ വില.. ഹോ... .. ഒറിജിനല്‍ കിട്ടാനും ബുദ്ധിമുട്ട്.. പിന്നെ താങ്കള്‍ പറഞ്ഞപോലെ ബാംഗ്ലൂര്‍ ഒന്നും പോയിട്ട് ഈ വൈകിയ വേളയില്‍ വലിയ പ്രയോജനം ഉണ്ട് എന്ന് തോന്നുന്നില്ല.. കാരണം പുതുതായി പഠിച്ചിറങ്ങുന്ന പിള്ളര്‍ക്കാന് അവിടെ ഡിമാണ്ട്. ഗള്‍ഫില്‍ നിന്നും കുടവയറും ഒക്കെ ആയിട്ടു വരുന്ന താങ്കളെ പോലെ ഓടിത്തളര്‍ന്ന കുതിരകളെ കൊണ്ട് (ഓടാന്‍ ഒക്കെ ഇപ്പൊ പറ്റുമോ)വലിയ പ്രയോജനം ഇല്ല എന്ന് അവര്‍ക്കറിയാം.ഓണ്‍ലൈന്‍ ഫോറത്തില്‍ പറഞ്ഞത് തന്നാ ശരി..ഈ അവസ്ഥയില്‍ താങ്കള്‍ നാട്ടില്‍ പോയാല്‍ ഉടനെ തന്നെ ഒരു അഞ്ചു ലക്ഷം രൂപയുടെ ബാധ്യത ഉണ്ടാക്കാന്‍ പറ്റും.. പിന്നെ പണ്ടേ പോലെ ക്രെഡിറ്റ് കാര്‍ഡ് കമ്പനിക്കാര്‍ ഭീഷണി ഒന്നും ആവില്ല നടത്തുന്നത്...ക്വോട്ടേഷന്‍ ആയിരിക്കും..കയ്യോ കാലോ ഒക്കെ പോയാല്‍ പിന്നെ ഭയങ്കര ബുദ്ധിമുട്ടായിരിക്കും ജീവിക്കാന്‍. പിന്നെ കാലം മാറിപോയി..അവിടൊക്കെ ജീവിതച്ചിലവും കൂടി.. ഒരു ചായ മൂന്ന് പേര് ബൈ ടു ഒക്കെ അടിക്കാന്‍ ഇപ്പൊ പറ്റും എന്ന് തോന്നുന്നില്ല.. പബ്ബില്‍ ബിയറടിക്കാന്‍ പോയിട്ട് പത്തു രൂപ ടിപ് കൊടുക്കുന്നവനെ വിളിച്ചു അത് തിരിച്ചു കൊടുക്കും എന്നൊക്കെ ആള്‍കാര് പറഞ്ഞു കേള്‍ക്കുന്നു... പിന്നെ ഇവിടെ ഒക്കെ താങ്കളുടെ ജോലി ചെയ്യുന്നവര്‍ ചുമ്മാ വീകെന്റില്‍ ശ്രീലങ്കക്കും ബംകോക്കിലും ഒക്കെയാണ് പോകുന്നത്...പണ്ടത്തെ പോലെ ഊട്ടി - കൊടൈകനാല്‍, മല്ലപ്പള്ളി - കറുകച്ചാല്‍ എന്നിങ്ങനെ ഉള്ള സ്ഥലങ്ങളില്‍ ഒന്നും ആള്‍കാര് ടൂറിനു പോകാറില്ല .
പിന്നെ പുതുതായി ഒന്നും പഠിക്കാന്‍ പറ്റുന്നില്ല എന്ന വിഷമം ഒട്ടും വേണ്ട...തൊണ്ണൂറു ശതമാനം പേരും ഗള്‍ഫില്‍ അങ്ങനെ ഒക്കെ തന്നെ ആണെന്നാണ് എനിക്കുള്ള വിവരം..അല്ലെങ്കില്‍ തന്നെ പഠിപ്പിനനുസരിചാണോ അവിടെ ജോലി ഒക്കെ കിട്ടുന്നെ ? അതൊക്കെ ഒരു യോഗം ആണ് എന്ന് ദുബായില്‍ ജോലി ചെയ്യുന്ന ജോണ്‍സന്‍ പറയുകയുണ്ടായി.ജോണ്‍സന്‍ പത്തു ഫെയിലാണ് .എന്നിട്ടും സേഫ്റ്റി എന്‍ജിനീയര്‍ ആണ് അവന്‍ ഇപ്പൊ..അവന്റെ അനിയന്‍ ഇപ്പൊ ലിഫ്റ്റ് ടെക്നോളജി പഠിക്കുന്നു.അവനും ഉടനെ ഗള്‍ഫില്‍ പോണു എന്ന് കേള്‍ക്കുന്നു..പിന്നെ പത്തു പാസായകൊണ്ട് അവനിനി വല്ല ജനറല്‍ മാനെജരൊക്കെ ആകുമായിരിക്കും...ജോണ്‍സന്‍ കഴിഞ്ഞ മാസം പുതിയ ടൊയോട്ട ഫോര്‍ച്ചുനെര്‍ ഒക്കെ വാങ്ങിച്ചു.....മമ്മൂട്ടിക്കും ജയറാമിനും ഒക്കെ മാത്രേ ഉള്ളു ഈ വണ്ടി എന്നാ അവന്റെ അപ്പന് ഓറഞ്ചു കുഞ്ഞപ്പന്‍ (പണ്ട് ഓറഞ്ചു വണ്ടിയില്‍ തള്ളി നടന്നായിരുന്നു ജീവിച്ചത് ,അങ്ങനെയാണ് ഈ നാമധേയം ഉണ്ടായതു ) നാട്ടില്‍ പറഞ്ഞു നടക്കുന്നെ.
ഡോക്ടര്‍ ഫെര്‍ണാഡെസ്
May 31, 2010
പ്രവാസ സ്വപ്നങ്ങള്‍...
" തിരികെ വരുമെന്ന വാര്‍ത്ത "...അനില്‍ പനച്ചൂരാന്റെ ഗൃഹാതുരത്വം ഉളവാക്കുന്ന ഈ വരികള്‍ ഇഷ്ടപ്പെടാത്ത പ്രവാസികള്‍ ഉണ്ടാവില്ല. എന്നാല്‍ ഈ ഗാനം കേട്ട് തിരിച്ചുപോക്കിനെ പറ്റി സ്വപ്നം കാണുന്ന ആള്‍കാര്‍ ഉണ്ടാവുമോ ? ഉണ്ടാവില്ല എന്നതാണ് സത്യം ....കാരണം തിരിച്ചുപോക്ക് എന്ന് പറയുമ്പോള്‍ എല്ലാ പ്രവാസിക്കും ഒരു ആകുലത ആണെന്ന് തോന്നുന്നു ..നാട്ടിലെ മാറിയ സാഹചര്യങ്ങളും, കുതിച്ചു കയറുന്ന ജീവിത ചിലവുകളും നോക്കി പകച്ചു നില്‍ക്കാനേ അവധിക്കു ചെല്ലുന്ന പ്രവാസിക്ക് കഴിയാറുള്ളു.
ഗള്‍ഫില്‍ വരുമ്പോള്‍ ഒരു ശരാശരി മലയാളിയുടെ മനസ്സില്‍ ഒന്നുമാത്രമേ ഉണ്ടാവൂ...തനിക്കും തന്നെ ആശ്രയിച്ചു കഴിയുന്നവര്‍ക്കും നല്ല ഒരു ജീവിതം. അതിനുവേണ്ടി അഹോരാത്രം പണിയെടുക്കുമ്പോള്‍ മുന്നോട്ടു നയിക്കാന്‍ ഒരു ഓര്‍മ്മ മാത്രം മതിയാകും .......തന്റെ ഉറ്റവരുടെയും ഉടയവരുടെയും മുഖങ്ങള്‍. ഇതിനിടയില്‍ ചതിക്കപെടുന്നവര്‍ എത്ര...നാട്ടില്‍ വിസ തട്ടിപ്പില്‍ അകപ്പെടുന്നവരുടെ കഥകള്‍ എത്ര വേണമെങ്കിലും ഉണ്ടാവും..എന്നാല്‍ ഇന്ന് ഗള്‍ഫിലും അത് ഒരു തുടര്‍ക്കഥ ആകുന്നു..
പ്രകാശന്റെ (ശരിയായ പേരല്ല )കഥ തന്നെ എടുക്കു...സാമാന്യം തെറ്റില്ലാത്ത ശമ്പളത്തില്‍ ഹെവി ഡ്രൈവര്‍ ആയി ജോലി നോക്കി വരുകയായിരുന്നു അയാള്‍. നാട്ടിലെ കടങ്ങള്‍ ഒരുമാതിരി ഒക്കെ വീട്ടി വരുകയായിരുന്നു അയാള്‍ .. മൂന്നിരട്ടി ശമ്പലമെന്നും രണ്ടു മാസത്തില്‍ ഒരിക്കല്‍ അവധി എന്നും കേട്ടപോള്‍ ഏതൊരു പ്രവാസിക്കും ഉണ്ടാകാമാകുന്ന ഒരു വികാരത്തില്‍ അയാള്‍ ജോലിക്കായി ഒരു മാസത്തെ ശംബലതുക കൊടുക്കാന്‍ തയ്യാറായി..കടം മേടിച്ച പണം കൊടുതപോള്‍ കിട്ടിയ വിസ കൈമാറ്റ പത്രികയില്‍ , ജോലി ചെയ്യുന്ന സ്ഥാപനം റിലീസ് ഒപ്പിട്ടു നല്‍കുകയും ചെയ്തു...രാജിവെച്ചതിനു ശേഷം പുതിയ സ്ഥലത്ത് പോകാനായി തയ്യാറെടുക്കവേ ആണ് അറിയുന്നത് അങ്ങനെ ഒരു കമ്പനി നിലവിലില്ല എന്നും താന്‍ കബളിപ്പിക്കലിനു ഇരയാകുകയായിരുന്നു എന്ന്...അങ്ങനെ എത്രയോ പേര്‍ തട്ടിപ്പിന് ഇരയാകുന്നു ...സന്നദ്ധ സംഘടനകളുടെയും ,സൌഹൃദ കൂട്ടായ്മകളുടെയും സഹായത്താല്‍ ചിലരെങ്കിലും രക്ഷപെടുന്നു ...
ചൂഷനതിനിരയാകുന്ന മറ്റൊരു കൂട്ടം ആണ് ഹൌസ് മെയ്ഡുകള്‍ വലിയ ഒരു തുകനല്കി ഇവിടെ എത്തുന്നവര്‍ വര്‍ഷാ വര്‍ഷം വിസ പുതുക്കി നല്‍കാനും പണം നല്‍കേണ്ടി വരുന്നു...സ്പോനസരുടെ പീഡനങ്ങളില്‍ നിന്നും രക്ഷ നേടി പുറത്തു പല വീടുകളില്‍ പാര്‍ട്ട് ടൈം ജോലി നോക്കി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കുന്നവര്‍ ധാരാളം..അതിനിടെ അപ്രതീഷിതമായി രോഗ ബാധിതാര്‍ ആയവരും ഉണ്ട് . രാധാ ഭായി ( യഥാര്‍ത്ഥ പേരല്ല ) അവരില്‍ ഒരാളാണ്.....ഭര്‍ത്താവും മുതിര്‍ന്ന രണ്ടു പെണ്മക്കളും ഉള്ള അവര്‍ നാല്പത്തി അഞ്ചാം വയസ്സിലായിരുന്നു ഗള്‍ഫില്‍ എത്തിയത്.. ഏകദേശം അന്‍പതിനായിരം രൂപ കൊടുത്തു വിസ വാങ്ങി എത്തിയ അവര്‍, പല വീടുകളില്‍ ജോലിചെയ്തിരുന്നു...രണ്ടു വര്‍ഷം കൂടുമ്പോള്‍ ഏകദേശം നാല്‍പതിനായിരം രൂപയ്ക്കു തത്തുല്യമായ പണം കെട്ടി അവര്‍ വിസ പുതുക്കി വന്നു ...പത്തു വര്‍ഷത്തിനു ശേഷം കാന്‍സര്‍ ബാധിച്ചു രോഗ ശയ്യയില്‍ ആയ അവര്‍ക്ക് സ്വന്തം സമുദായ സംഘടന കൂടി സഹായം നിഷേധിച്ചു...അവര്‍ സംഘടനയില്‍ അംഗത്വം എടുത്തിട്ടില്ലയിരുന്നു എന്നതായിരുന്നു അവര്‍ കണ്ട കുറവ്.. അവരെ പോലെ ഉള്ളവരെ അംഗത്വം എടുക്കാന്‍ ആരെങ്കിലും സമീപിക്കരുണ്ടോ എന്നത് മറ്റൊരു ചോദ്യം..ഗള്‍ഫില്‍ പണക്കാര്‍ക്ക് സ്വന്തം പ്രൌഡി കാണിക്കാന്‍ മാത്രമല്ലെ ചില സംഖടനകള്‍ എങ്കിലും ?
Apr 15, 2010
അബ്ബസ്സിയയിലെ പ്രവാസ ജീവിതത്തിന്റെ ഒരു ഏട്
കുവൈറ്റിലെ അബ്ബാസിയ എന്ന സ്ഥലത്താണ് കേരളീയര്‍ കൂടുതലും താമസിച്ചു വരുന്നത്...ഒരു മിനി കേരളം എന്ന് തന്നെ പറയാവുന്ന ഒരിടം..നിങ്ങള്ക്ക് കടകളില്‍ പോയി മലയാളത്തില്‍ സംസാരിക്കാം. ..ആരോടും വഴി ചോദിക്കാം..മലയാളം ബോര്‍ഡുകള്‍ ..പരസ്യങ്ങള്‍ ഒക്കെ അങ്ങിങ്ങ് കാണാം.അങ്ങനെ കേരളത്തില്‍ നിങ്ങള്‍ ജീവിക്കുന്നത് എങ്ങനെയോ അങ്ങനെ...നടന്നു പോകുമ്പോള്‍ ചെവിയിലേക്ക് വന്നു വീഴുന്ന ഒരു സംസാരം...ഓ എന്തോന്നിനാ...അതെ നിങ്ങള്‍ അബ്ബാസിയയില്‍ എത്തിക്കഴിഞ്ഞു ! മധ്യ കേരളത്തിന്റെ ഒരു സംസാര ശീല് എവിടയും മുഴങ്ങി കേള്‍ക്കുന്ന ഒരിടം.







