അന്നൊരു ബസ് സമരം ആയിരുന്നു.കോളേജില്‍ നിന്നും നടന്നു വീട്ടിലേക്കു പോകുകയായിരുന്നു ഞാന്‍. ആന വണ്ടികള്‍ വല്ലപ്പോഴും ആളെ കുത്തി നിറച്ചു വന്നാലും നിര്‍ത്താതെ പോകും. പിന്നെ മണല്‍ കയറ്റി പോകുന്ന ലോറികള്‍ക്ക് ഒക്കെ ആണൊരു പ്രതീക്ഷ. അങ്ങനെ നടക്കുമ്പോഴാണ് പെട്ടെന്നൊരു ഫിയറ്റ് കാര്‍ വന്നു നിര്‍ത്തുന്നത്. നോക്കിയപ്പോള്‍ മൈദാ മൊയ്തു എന്ന് വട്ടപ്പേരുള്ള രായേഷ് കുമാര്‍(പഴയ കഥ ഇവിടെ വായിക്കാം )
കുറേക്കാലം മുന്‍പ് കോട്ടയത്ത് നദിയമൊയ്തു അഭിനയിച്ച പടം ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു.ഒരുദിവസം ഞങ്ങള്‍ സുഹൃത്തുക്കള്‍ കുറേപ്പേര് സംസാരിച്ചിരിക്കുമ്പോള്‍ രായേഷ് കുമാര്‍ പാഞ്ഞു വന്നിട്ട് പറഞ്ഞു." എടാ, ഞാനിന്നു മൈദാ മൊയ്തുവിനെ കണ്ടു എന്ന് " അന്നത്തോടെ മൈദാ മൊയ്തു എന്ന പട്ടത്തിനു രായേഷ്കുമാര്‍ അര്‍ഹനായി..
രായേഷ് ഐ.ടി.സി യില്‍ നിന്നും ഇലക്ട്രീഷന്‍ ഒക്കെ പാസായി കോട്ടയത്ത് ഒരു കമ്പനിയില്‍ അപ്രന്റീസ് ആയി പോകുകയായിരുന്നു.അവിടുത്തെ മുതലാളിയുടെ വീട്ടില്‍ എന്തോ ചില്ലറ പണിക്കു വേണ്ടി പോകയായിരുന്നു അവന്.മുതലാളിയുടെ വീട് പുഴക്കക്കരെ. വേറെ ഒരു വഴിയിലൂടെ അവിടെ എത്തിയാല്‍ കടത്തു കടന്നു എനിക്ക് വീട്ടില്‍ എത്താം.നടക്കാതെ കഴിക്കാമല്ലോ എന്നോര്‍ത്ത് ഞാന്‍ രായേഷിന്റെ കൂടി കയറി. കാറില്‍ രായേഷും ഡ്രൈവറും പിന്നെ ഒരാളും കൂടി ഉണ്ടായിരുന്നു. മണി എന്നായിരുന്നു അവന്റെ പേര്. മെലിഞ്ഞു ഉണങ്ങി കണ്ണ് മാത്രം മിഴിച്ചിരിക്കുന്ന ഒരു പയ്യന്." മുതലാളീടെ വീട്ടിലൊന്നും പണിക്കു പോകാന്‍ നിനക്ക് പറ്റുകേലാന്നു പറഞ്ഞു കൂടെ "എന്ന് ചോദിച്ചു ഞാന്‍ രായെഷിന്റെ ഒന്ന് കുത്തി.
"എന്റെ പോന്നു മാനെ, ജീവിച്ചു പോട്ടെ. ദേ ഈയിരിക്കുന്ന മണിയുടെ സ്ഥാനത് ഞാന്‍ ആരുന്നേല്‍ ചുമ്മാ വീട്ടില്‍ ഇരുന്നേനെ. ഇവന്റെ അച്ഛന് ലക്ഷ പ്രഭു. റബര്‍ തോട്ടം, മാസം പത്തുമൂവായിരം തേങ്ങ കിട്ടാനുണ്ട്..ഒറ്റ മകന്. നമ്മളെ പോലെ അപ്പാവി ആണോ "എന്നൊക്കെ രായേഷ് പറഞ്ഞു .ഞാന്‍ മണിയെ ഒന്ന് സൂക്ഷിച്ചു നോക്കി. നല്ല കറുപ്പ്നിറം, കണ്ണെഴുതാന്‍ പ്രത്യേകിച്ച് കണ്മഷി മേടിക്കേണ്ട ബുദ്ധിമുട്ട് പെങ്ങമ്മാര്‍ക്ക് ഉണ്ടാവില്ല. എല്ലൊക്കെ ആണെങ്കില്‍ ഓരോന്നായി എണ്ണി എടുക്കാം. എന്നാല്‍ അതിന്റെ അഹങ്കാരം തീരെയില്ല .
വലിയ ഒരു തോട്ടത്തിനുള്ളിലായിരുന്നു മുതലാളിയുടെ വീട്. ഞാന്‍ വെളിയില്‍ തന്നെ നിന്നു. കുറച്ചു കഴിഞ്ഞപ്പോ ഒരു പ്രായമായ സ്ത്രീ വന്നു പറഞ്ഞു, "പണിക്കു വന്നിട്ട് പുറത്തു ചുമ്മാ നിന്ന് കാറ്റ് കൊള്ളുവാണോ,അകത്തോട്ടു വാടാ ചെറുക്കാ"എന്ന്.വീട്ടിലേക്കു പോകണമെങ്കില്‍ അവിടുന്ന് മൂന്നു നാല് കിലോമീറ്റര്‍ നടന്നു പോയാലെ കടത്തു എത്തു.അതുകൊണ്ട് , ഞാന്‍ നിങ്ങളുടെ പണിക്കാരനൊന്നുമല്ല എന്ന് പറയാന്‍ എന്റെ നാവു ചൊറിഞ്ഞെങ്കിലും ഞാന്‍ പറഞ്ഞില്ല. പകരം അവരുടെ വീട്ടില്‍ കയറി. രായേഷും മണിയും കൂടി ബള്‍ബ് ഒക്കെ മാറ്റിയിടുന്നു. ഏതായാലും വന്നതല്ലേ എന്നോര്‍ത്ത് ഞാന്‍ രായേഷ് കയറിയ ഏണിയില്‍ പിടിച്ചു കൊടുത്തു. അമ്മച്ചിയെ അടുത്ത് കണ്ടപ്പോഴാ ആളെ മനസ്സിലായെ.മിസ്സിസ് ചാണ്ടി..വല്ല ക്ലാരമ്മാന്നോ താണ്ടമ്മാന്നോ മറ്റോ ആരിക്കും പേരെന്നും, പുറത്തു പറയാന്‍ കൊള്ളാത്ത പേരായകൊണ്ട് കെട്ടിയോന്റെ നാമം പൂജിതമാക്കിയതാണെന്നും പറഞ്ഞു ഞങ്ങള്‍ ചിരിച്ചിട്ടുണ്ട്. അവര്‍ ഒരു പാട് പാചക പുസ്തകങ്ങള്‍ ഒക്കെ എഴുതിയിട്ടുണ്ട്. ലയന്‍സ് ,റോട്ടറി ,പാചക മത്സരം എന്നൊക്കെ പറഞ്ഞുഇടക്ക് പത്രത്തിലൊക്കെ പടം കാണാം.കോട്ടയത്ത് ഫുഡ് എക്സിബിഷന് ഒക്കെ വരുമ്പോള്‍ ഈ അമ്മച്ചി കൂട്ടാന്‍ വെക്കുന്നിടത്തു കൊച്ചമ്മമാരുടെ തിരക്ക് കണ്ടിട്ടുണ്ട്..
പണി ഒക്കെ കഴിഞ്ഞു അമ്മച്ചി ഞങ്ങളെ മൂന്നാളെയും ഒരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ ഒരു മേശയില്‍ നിറച്ചു പലതരം പലഹാരങ്ങള്‍. അമ്മച്ചി വായില്‍ കൊള്ളാത്ത ഓരോ പേര് പറയും, ഞങ്ങള്‍ അത് ടെസ്റ്റ് ചെയ്യും. കഴിച്ചു കഴിഞ്ഞാല്‍ ഉടന്‍ അമ്മച്ചി ചോദിക്കും,എങ്ങനുണ്ട് എന്ന്.വായില്‍ വെക്കാന്‍ കൊള്ളൂകേലേലും രായേഷ് പറയും ഭയങ്കര സംഭവം ആണെന്ന്. കൊള്ളത്തില്ല എന്ന് പറഞ്ഞാല്‍ പണി പോകുമോ എന്ന് രായേഷിനു പേടി. ഗോലി കണക്കെ ഇരിക്കുന്ന ഒരു സാധനത്തിനിട്ട് കടിച്ചതും അയ്യോ എന്ന് ഞാന്‍ ഉറക്കെ വിളിച്ചു.അതിനേക്കാള്‍ ഭീകരമായ ഒരു ശബ്ദം എന്റെ വായിലും ഉണ്ടായി..."എന്നാടാ കടിച്ചിട്ട് പൊട്ടിയില്ലേ" എന്ന അമ്മച്ചിയുടെ ചോദ്യത്തിന് " പൊട്ടി , എന്റെ പല്ല്" എന്നും "ഇത് പട്ടിക്കിട്ടു എറിയാന്‍ ബെസ്റ്റാ " എന്നും ഞാന്‍ പറഞ്ഞു.രായേഷ് എന്റെ കാലില്‍ ഒന്ന് ചവിട്ടിയിട്ട്,വേണ്ട എന്ന് കണ്ണ് കാണിച്ചു. " ചാണ്ടി ച്ചായനോട് പറഞ്ഞു നിന്റെ കാര്യത്തില്‍ ഒരു തീരുമാനമാക്കുന്നുണ്ട് "എന്ന് അമ്മച്ചി പറഞ്ഞു.പാത്രം എടുക്കാന്‍ വന്ന വേലക്കാരിയുടെ മുഖത്ത് ഒരു ആശ്വാസ ഭാവം..ഇന്നത്തെ പരീക്ഷണത്തില്‍ നിന്ന് രക്ഷപെട്ടതുകൊണ്ടാവും.
കഴിപ്പ് നിര്‍ത്തി പുറത്തേക്കിറങ്ങിയപ്പോള്‍ ഞങ്ങളുടെ അടുത്തുള്ള കുഞ്ഞപ്പന് ചേട്ടന് നില്ക്കുന്നു. കുഞ്ഞപ്പന് ചേട്ടന് അവിടെ പുറംപണി.ഉച്ചയായപ്പോള്‍ കഞ്ഞി കുടിക്കാന്‍ അടുക്കളപ്പുറത്ത് വന്നതായിരുന്നു. വേലക്കാരി ഒരു കുഴിയന്‍ പിഞ്ഞാണത്തില്‍ കഞ്ഞി കൊണ്ട് വെച്ചു . കഞ്ഞി കൊണ്ട് വെച്ചതും,കുഞ്ഞപ്പന് ചേട്ടന് എഴുന്നേറ്റു നിന്ന് മുണ്ട് മടക്കി താറു പാച്ചി."എന്നതാടാ ഈ കാണിക്കുന്നേ" എന്ന അമ്മച്ചിയുടെ ചോദ്യത്തിന്, "പിഞ്ഞാണതിനകത്തു വറ്റ് വല്ലതും ഉണ്ടോ എന്ന് ഒന്ന് മുങ്ങിതപ്പാനാ "എന്ന് കുഞ്ഞപ്പന് ചേട്ടന് പറഞ്ഞത് കേട്ട് അമ്മച്ചിയുടെ മുഖം ഒന്ന് കൂടി വലുതായി..
മണിയെ കണ്ടിട്ട് വീട്ടില്‍ കഞ്ഞിവെപ്പൊന്നും ഇല്ലാന്ന് തോന്നിയിട്ടാവണം, പോകാറായപ്പോ അമ്മച്ചി പറഞ്ഞു," എടാ കൊച്ചനെ നീ മൂന്നാല് തേങ്ങാ പൊതിച്ച് കൂടക്കാത്താക്കി വീട്ടില്‍ കൊണ്ടുപോ, തേങ്ങാപ്പുരക്കടുത്തു കുഞ്ഞപ്പന് കാണും, ഞാന്‍ പറഞ്ഞിട്ടുണ്ട്" എന്ന് .സ്വന്തം വീട്ടില്‍ പത്തുമൂവായിരം തേങ്ങാ കിട്ടുന്ന വകുപ്പുള്ള മണിയുടെ മുഖം വിളറി.വേണ്ട എന്ന് പറഞ്ഞാല്‍നിന്റെ പണി മാത്രമല്ല,എന്റെ പണിയും കൂടി പോകും പൊതിഞ്ഞെടുത്തോ , എന്ന് രായേഷ് പറഞ്ഞു.
തേങ്ങ ഒക്കെ പൊതിഞ്ഞെടുത്തു ഞങ്ങള്‍ കാറിന്റെ അടുത്തേക്ക് പോകാന്‍ തുടങ്ങിയപ്പോ അമ്മച്ചി വിളിച്ചു മൂന്നു രൂപ തന്നിട്ട് ബസില്‍ കയറി പൊക്കോളാന്‍ പറഞ്ഞു. അമ്മച്ചിക്ക് കാറ് ആവശ്യമുണ്ടെന്നു.ബസ് സമരമാന്നു പറഞ്ഞിട്ട് അമ്മച്ചി അടുക്കുന്നില്ല..എന്നാ നടന്നു പൊക്കോ എന്ന് അവര്‍ പറഞ്ഞു. രണ്ടു കിലോമീറ്റര്‍ നടപ്പ് ലാഭിക്കാനായി വന്നിട്ടിപ്പോ നാലുകിലോമീറ്റര്‍ നടക്കേണ്ടി വന്നല്ലോ എന്നായിരുന്നു എന്റെ മനസ്സില്‍.
ഇനിയിപ്പോ നടരാജന് മോട്ടോര്‍സ് തന്നെ ശരണം എന്ന് പറഞ്ഞു ഞങ്ങള്‍ മൂന്നുപേരും പുറത്തു വന്നപ്പോള്‍,മണി പൊതിയഴിച്ചു തേങ്ങ എടുത്തു.അമ്പലത്തില്‍ തേങ്ങയടിക്കുന്നതുപോലെ അവരുടെ മെയിന്‍ ഗേറ്റില്‍ ഓരോന്നായി എറിഞ്ഞുടച്ചു.അതിന്റെയൊപ്പം ഒരു മുട്ടന്‍ തെറി മണി വിളിച്ചപ്പോള്‍, അമ്മച്ചി കഴിക്കാന്‍ തന്ന കൂട്ടത്തില്‍ പെട്ട ഒരു സാധനത്തിന്റെ പേരാല്ലായിരുന്നോ അത് എന്നെനിക്കു സംശയം തോന്നിയെങ്കിലും ഞാന്‍ മിണ്ടിയില്ല. മണി വയലന്റായി നില്ക്കുകയല്ലേ..എന്തും സംഭവിക്കാം!
മണിക്ക് തേങ്ങ ആവശ്യമില്ലാത്തതുകൊണ്ട്, തേങ്ങ വീട്ടില്‍ കൊണ്ടുപോകാം എന്നുള്ള രായേഷിന്റെ മോഹം നടക്കാഞ്ഞതുകൊണ്ടാവണം അവന് പറഞ്ഞു..
"എടാ കോപ്പേ, വീട്ടില്‍ പൈസ ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല..ലുക്ക് വേണം ലുക്ക്.."
34 അഭിപ്രായ(ങ്ങള്):
അത് കറക്ട്.ലൂക്ക് വേണം, മറ്റെന്ത് ഉണ്ടായിട്ടും കാര്യമില്ല.ഓര്‍മ്മകള്‍ രസകരമായി.
പാവം മണി..
അവന്റെയൊരു ഗതികേട്..!
രസകരമായി എഴുതി.
അവസാന ഡയലോഗ് !
അതാണീ പോസ്റ്റിലെ പഞ്ച്!
എന്തുണ്ടായിട്ടെന്താ, ലുക്ക് ഇല്ലേല് പോക്കാ!
ഹഹഹാ.. കലക്കി.
നന്നായി എഴുതി
കുറച്ച് കൂടി നന്നാക്കാമായിരുന്നോ എന്നൊരു സംശയം
എന്നാലും വായിക്കൻ നല്ല രസമുണ്ട്
അത് കലക്കി. അപ്പോള്‍ ഉണ്ണിയെ കണ്ടാല്‍ മാത്രം ഊരിലെ പഞ്ഞം അറിയില്ലാന്നു ഇപ്പോള്‍ മനസ്സിലായി.
ചിരിക്കാന്‍ പാകത്തില്‍ നന്നായി എഴുതി.
അപ്പോ പിന്നെ വിജയ് മല്ല്യക്കു ലുക്കുണ്ടായിട്ടാ ???
Nannayittundu.....
മിസ്സീസ് മാത്യുസ് 'ഗിനി പിഗ്സില്‍' പരീക്ഷിച്ച ശേഷമാണ് പാചക കുറിപ്പ് പബ്ലിഷു ചെയ്തിരുന്നത് എന്ന് കേട്ടിരുന്നു
"ഇപ്പോള്‍ ബോദ്ധ്യമായി" !
പൊട്ടി..എന്റെ പല്ലു പൊട്ടി
ഹാ ഹാ കലക്കി
എഴുതാന്‍ കഴിയുമെന്ന് കരുതി പോസ്റ്റിട്ടാല്‍ പോര, ഗുമ്മു വേണം! ഗുമ്മു!! എന്ന് ബ്ലോഗപ്പന് പറഞ്ഞ പോലെയായല്ലോ മാഷേ ആ അവസാന ഡൈലോഗ്...
ഇത് സംഗതി കിടുവാ മാഷെ..
അമ്മച്ചി ഒരു പുലി ആയിരുന്നു അല്ലെ....
നന്ദി..വെട്ടതാന്‍ സര് ..ഈ ആദ്യ അഭിപ്രായത്തിനു.
നന്ദി..മെയ് ഫ്ലവര്‍
നന്ദി..കണ്ണൂരാന്‍..
നന്ദി..ഷാജു.കൂടുതല്‍ നന്നാക്കാമായിരുന്നു എന്ന് എപ്പോഴും തോന്നാറുണ്ട്!
നന്ദി..സലാം ഭായ്..
നന്ദി..മനോജ്..മല്യക്ക് ലുക്ക് മാത്രമല്ലേ ഇപ്പൊ ഉള്ളു ..ഹി ഹി .
നന്ദി..ചെന്താമര..
നന്ദി..മേനോന്ജി..
നന്ദി..അജിത് ഭായ്..
നന്ദി..അബൂതി..
നന്ദി..രാംജി ഭായ്..
ഇത് ജയറാം, മുകേഷ്, ശ്രീനിവാസന് സിനിമ പോലെയായോ.....
എന്തായാലും ഒരു കാര്യം മനസ്സിലായി.. ലുക്ക് ഇല്ലാത്തവന് കാശുണ്ടായിട്ട് കാര്യമില്ലായെന്ന്....
ആ അവലോസുണ്ട തൊണ്ടയില്‍ കുടുങ്ങിയാണോ മിസ്റര്‍. മാത്തച്ചായന് മരിച്ചത്?
ഏതായാലും മണി മണിപോലെ എഴുതി!!
എടാ കോപ്പേ, വീട്ടില്‍ പൈസ ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല..ലുക്ക് വേണം ലുക്ക്....ഹ ഹ ....ഈ പഞ്ച് കലക്കി !!
"തേങ്ങ ഒക്കെ പൊതിഞ്ഞെടുത്തു ഞങ്ങള്‍ കാറിന്റെ അടുത്തേക്ക് പോകാന്‍ തുടങ്ങിയപ്പോ അമ്മച്ചി വിളിച്ചു മൂന്നു രൂപ തന്നിട്ട് ബസില്‍ കയറി പൊക്കോളാന്‍ പറഞ്ഞു. അമ്മച്ചിക്ക് കാറ് ആവശ്യമുണ്ടെന്നു.ബസ് സമരമാന്നു പറഞ്ഞിട്ട് അമ്മച്ചി അടുക്കുന്നില്ല..എന്നാ നടന്നു പൊക്കോ എന്ന് അവര്‍ പറഞ്ഞു. രണ്ടു കിലോമീറ്റര്‍ നടപ്പ് ലാഭിക്കാനായി വന്നിട്ടിപ്പോ നാലുകിലോമീറ്റര്‍ നടക്കേണ്ടി വന്നല്ലോ എന്നായിരുന്നു എന്റെ മനസ്സില്‍"""' ഇത് എനിക്ക് ബോധിച്ചു... പക്ഷെ പെട്ടന്ന് അങ്ങ് തീര്‍ന്നു പോയി എന്ന് എനിക്ക് തോന്നി....
ലുക്കുണ്ടായിട്ടെന്താ കാര്യം... കായ് വേണം കായ്..!!
അപ്പം അമ്മച്ചി ഒരാനപ്പുലി ആയിരുന്നുവല്ലെ..?
എന്തുണ്ടെന്ന് പറഞ്ഞിട്ടെന്താ.. ലുക്കില്ലേൽ പോയില്ലേ..!!
അമ്മച്ചി കൊള്ളാമല്ലോ... കാര്യം കാണാന്‍ കാറ്... കാര്യം കണ്ടു കഴിഞ്ഞപ്പോള്‍ നടരാജന്... കഥ ഇഷ്ടപ്പെട്ടു. കോട്ടയം അച്ചായനെയും അമ്മച്ചിയെയും ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായിട്ടേയില്ല കേട്ടോ...
നന്ദി..സുനി..ലുക്ക് ഇല്ലാത്തവരുടെ വിഷമം അവര്‍ക്കറിയാം..
നന്ദി..ജോസെലെറ്റ്
നന്ദി..ദുബായിക്കാരാ..
നന്ദി..വിഗ്നേഷ്..ഈ ആദ്യ വരവിനും അഭിപ്രായത്തിനും..
നന്ദി..വീ കെ
നന്ദി...ആയിരങ്ങളില്‍ ഒരുവന്..
നന്ദി..ബെഞ്ചി..ഈ ആദ്യ വരവിനും അഭിപ്രായത്തിനും..
രസകരം.
അവസാന ഡയലാഗ് കലക്കി മച്ചൂ!
രസിച്ചു വായിച്ചു. ലുക്കില്ലെങ്കിൽ എന്തുണ്ടായിട്ടും കാര്യമില്ല. നന്നായി എഴുതി. എഴുത്തിന് നല്ല ലുക്ക്!!
ഹ .ഹ..സംഭവം രസകരമായി എഴുതി..പക്ഷെ പെട്ടെന്ന് എഴുതി തീര്‍ത്ത പോലെ തോന്നി. ആ മണിയുടെ രൂപ ചാതുര്യം വിവരിച്ച വിവരണം കലക്കി ട്ടോ. സൂപ്പര്‍...,... പറ്റുമെങ്കില്‍ ഒരു രണ്ടാം ഭാഗം വരട്ടെ..
ആശംസകളോടെ..
ഹ ഹ .. ലുക്കില്ലെങ്കില്‍ ഒരു കാര്യോല്ല.. ഒറ്റ ശ്വാസത്തില്‍ വായിച്ചു തീര്‍ത്ത പോസ്റ്റ്
അതെ ലുക്ക് വേണം ലുക്സ്... പാവം മണി.... നന്നായെഴുതി
പൈസ ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല..ലുക്ക് വേണം ലുക്ക്.
:) അതാണ് കറക്റ്റ്.... രസകരമായി എഴുതിയിരിക്കുന്നു... ആശംസകൾ ശശിഭായ്
ഹഹ .. ലുക്ക് ഇല്ലാതെ എന്തുട്ട് കാര്യം ..
അവസ്സാന വരിയില്‍ ഈ കഥയുടെ
എല്ലാമുണ്ട് കേട്ടൊ ..
കഴിക്കാന്‍ തന്ന സാധനവും , തെറിയും ഒന്നോ ..
ഒന്നു പറഞ്ഞേ ആ സംഭവം എന്തെന്ന് :) ...
ഇഷ്ടായീ സഖേ ...
സരസമായ അവതരണം .
മഴ തോര്‍ന്ന ഇടവഴിയിലൂടെ
തനിയെ നടന്ന സുഖം..
ഒരു ഇലപ്പോട്ടന് നെറുകയില്‍
വന്നു വീണ കുളിര്...
എവിടെയോ കോളാമ്പിപൂക്കള്‍
വിടര്‍ന്നുവോ.....
വളരെ നന്നായി എഴുതിയെങ്കിലും ഒരല്പം സ്പീട് കൂടി പോയ്യില്ലേ എന്നൊരു ഡൌട്ട് ....ആശംസകള്‍
ഹഹഹഹ... നര്‍മ്മം പാകത്തിന്. കൂടിയതുമില്ല കുറഞ്ഞതുമില്ല. നന്നായി ആസ്വദിച്ചു. അഭിനന്ദനങ്ങള്‍!!!
നന്നായി എഴുതി .ആശംസകള്‍
ലുക്ക് ഉണ്ടല്ലോ വില്ലെജ്മാന് .രസകരമായ ഓര്‍മ്മകള്‍ .
ലുക്കില്ലാത്തവന് ആരാണെന്ന് ആദ്യമേ ബോധ്യപ്പെടുത്തണം അല്ലേല്‍ ഇത്പോലുള്ള പണി കിട്ടും ....
ലുക്കിലൊന്നും ഒരു
കാര്യവുമില്ല കേട്ടൊ ഭായ്
ലക്കിലാണ് പലതും നമുക്കൊക്കെ കൈവരുക...
അനുഭവം ഗുരു...!
Post a Comment